Activate your premium subscription today.
ചരമവാർത്തകൾ കാണുന്നതിന് ചുവടെയുള്ള ഏതെങ്കിലും ജില്ല തിരഞ്ഞെടുക്കുക
തിരുവനന്തപുരം∙ കനത്ത മഴ നാടിന്റെ വിവിധ പ്രദേശങ്ങളിൽ വൻ നാശം വിതച്ചു. അനേകം സ്ഥലത്ത് മരങ്ങൾ കടപുഴകി വീണു. വൻ കൃഷിനാശവും ഉണ്ടായി. പലയിടത്തും വെള്ളക്കെട്ട് ഗതാഗതതടസ്സത്തിനും കാരണമായി. ∙ കനത്ത മഴയിൽ കിളിമാനൂർ പഴയകുന്നുമ്മേൽ പഞ്ചായത്തിൽ വ്യാപക നാശം. അടയമൺ ഗവ.കുടുംബ ആരോഗ്യ കേന്ദ്രത്തിലെ വലിയ മരം കടപുഴകി
കനത്ത മഴ കിഴക്കൻ മേഖലയിൽ വലിയ നാശം വിതച്ചു. കൊട്ടാരക്കരയിൽ അയൽ പുരയിടത്തിലെ തെങ്ങ് കടപുഴകി വീണ് അടുക്കള തകർന്ന് വീട്ടമ്മയ്ക്ക് പരുക്കേറ്റു. പലസ്ഥലത്തും വീടുകൾക്ക് നാശം സംഭവിച്ചു. എംസി റോഡിൽ പലഭാഗത്തും വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു.കൊട്ടാരക്കര∙ കനത്തമഴയിൽ വീടുകൾക്ക് നാശം. മേലില മയിലാടുംപാറ
പത്തനംതിട്ട ∙ ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ ഇന്നു ജില്ലയിൽ ഓറഞ്ച് അലർട്ട്. അതിതീവ്ര മഴ അപകടങ്ങൾ സൃഷ്ടിക്കും. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന രീതിയാണ് പ്രതീക്ഷിക്കുന്നത്. അത് മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. നഗരപ്രദേശങ്ങളിലും പൊതുവേ താഴ്ന്ന പ്രദേശങ്ങളിലും
മാന്നാർ ∙ മഴ ശക്തമായതോടെ അപ്പർ കുട്ടനാട്ടിൽ ജലാശയങ്ങളിൽ ജലനിരപ്പുയർന്നു. കുട്ടംപേരൂരിൽ കനാൽ തകർന്നു. പാവുക്കരയിൽ വീടിനു മുകളിൽ മരം വീണു. തകരാറിലായിരുന്ന പിഐപി കനാൽ മഴയെ തുടർന്നു തകർന്നു നിലംപൊത്തി. മാന്നാർ പഞ്ചായത്ത് 12–ാം വാർഡിലെ കുട്ടംപേരൂർ വാഴ്വേലിക്കുളം വേരൂർ റോഡരികിലൂടെ കടന്നു പോകുന്ന
പാലാ∙ കനത്തമഴയിൽ കിഴക്കൻ വെള്ളം എത്തിയതോടെ പാലായിൽ മീനച്ചിലാറ്റിൽ ഓരോ മണിക്കൂറിലും ഓരോ അടി വെള്ളമുയരുന്ന സ്ഥിതി.ഇന്നലെ വൈകിട്ടോടെ മൂന്നാനി, പാലാ കൊട്ടാരമറ്റം ഭാഗങ്ങളിൽ വെള്ളം കയറി. രാത്രിയും വെള്ളം ഉയരുന്ന സ്ഥിതിയാണ്. കിഴക്ക് മഴ പെയ്ത ശേഷം വളരെ പതുക്കെ പാലായിൽ വെള്ളമുയരുന്ന പഴയ കാലമൊക്കെ
നെടുങ്കണ്ടം∙ സംരക്ഷണഭിത്തി ഇടിഞ്ഞ് അപകടാവസ്ഥയിലായ റോഡിനു താഴെ ഭീതിയോടെ ഒരു കുടുംബം. പാമ്പാടുംപാറ പഞ്ചായത്തിലെ ആശാൻപടി- ആദിയാർപുരം പഞ്ചായത്ത് റോഡാണ് കഴിഞ്ഞ മഴക്കാലത്ത് സംരക്ഷണഭിത്തി ഇടിഞ്ഞതോടെ അപകടാവസ്ഥയിലായത്. ഇടിഞ്ഞുപോയ സംരക്ഷണ ഭിത്തിക്കു മുകളിലാണ് കോൺക്രീറ്റ് റോഡിന്റെ ഏതാനും ഭാഗം
കൊച്ചി∙ സമീപകാലത്തൊന്നും കാണാത്ത കനത്ത മഴയിൽ കൊച്ചിയും പരിസരപ്രദേശങ്ങളും കൊടുംദുരിതത്തിൽ.ഇടപ്പള്ളി ജംക്ഷൻ വെള്ളത്തിൽ മുങ്ങിയതോടെ ദേശീയപാത സ്തംഭിച്ചു. മറ്റു റോഡുകളിലേക്കും ഈ കുരുക്ക് ക്രമേണ നീണ്ടു. നഗര റോഡുകളിലും ഗതാഗതക്കുരുക്കുണ്ടായി. ഓഫിസ് സമയമായതിനാൽ പലരും റോഡുകളിൽ കുടുങ്ങി. വെള്ളക്കെട്ടിൽ
പെരിഞ്ഞനം (തൃശൂർ) ∙ ഹോട്ടലിൽ നിന്നു കുഴിമന്തി കഴിച്ചതിനെത്തുടർന്നു ഭക്ഷ്യവിഷബാധയേറ്റു ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. പെരിഞ്ഞനം പൊൻമാനിക്കുടം രായംമരക്കാർ ഹസ്ബുവിന്റെ ഭാര്യ നുസൈബ(56) ശനിയാഴ്ച രാത്രിയാണ് മൂന്നുപീടിക തെക്കേഭാഗത്തെ സെയിൻ ഹോട്ടലിൽനിന്നു പാഴ്സലായി വാങ്ങിയ കുഴിമന്തി കഴിച്ച്
ചെർപ്പുളശ്ശേരി ∙ നാലുവരിപ്പാതയാക്കി വികസിപ്പിക്കുന്ന മുണ്ടൂർ–തൂത സംസ്ഥാന പാതയിലെ കുളക്കാട് ഷാപ്പുംപടിയിൽ കൂറ്റൻ ട്രെയിലർ കുടുങ്ങി ഒന്നര മണിക്കൂർ ഗതാഗതം സ്തംഭിച്ചു. പാലക്കാട് ഭാഗത്തു നിന്നു മണ്ണാർക്കാട്ടേക്കു പോകേണ്ടിയിരുന്ന ട്രെയിലർ ഞായറാഴ്ച രാവിലെ 7.50നു കുളക്കാട് എത്തിയപ്പോഴാണു വഴി തെറ്റിയെന്നു
തേഞ്ഞിപ്പലം ∙ കാക്കഞ്ചേരി വളവിൽ സർവീസ് റോഡിലേക്ക് ഇടിഞ്ഞുകിടക്കുന്ന മണ്ണും പാറകളും യന്ത്രസഹായത്തോടെ നീക്കിത്തുടങ്ങി. മണ്ണു പൂർണമായി നീക്കിയ ശേഷം സുരക്ഷാ മതിൽ കെട്ടിയാലേ ദേശീയപാതയിലേക്കു മണ്ണു വീഴുന്നതു തടയാനാകൂ. പണികൾക്കു മഴ തടസ്സമാകുന്നുണ്ട്. ട്രാഫിക് റഗുലേറ്ററി കമ്മിറ്റിയുടെ നിർദേശപ്രകാരം
കോഴിക്കോട് ∙ ‘മേജർ ശസ്ത്രക്രിയ’ ഫലം കണ്ടില്ല, സ്റ്റേഡിയം ജംക്ഷൻ, രാജാജി റോഡ്, പാവമണി റോഡ്, റാം മോഹൻ റോഡ് ഭാഗങ്ങളിലെ വെള്ളക്കെട്ട് ഒഴിയുന്നില്ല. മഴ പെയ്യുമ്പോൾ ഈ ഭാഗങ്ങളിൽ വെള്ളം കെട്ടിക്കിടന്നു ഗതാഗതം തടസ്സപ്പെടുകയും പ്രദേശത്തെ സ്ഥാപനങ്ങളിലും വീടുകളിലും വെള്ളം കയറുകയും ചെയ്യുന്നത് ഒഴിവാക്കാനാണു
മേപ്പാടി ∙ വികസനത്തിന് ആവശ്യമായ ഭൂമി വിട്ടുകിട്ടിയതോടെ മേപ്പാടി–ചൂരൽമല റോഡിന്റെ നവീകരണം ഉടൻ പൂർത്തിയാകുമെന്ന പ്രതീക്ഷയിൽ നാട്ടുകാർ. ഭൂമി വിട്ടുകിട്ടിയതിന്റെ അടിസ്ഥാനത്തിൽ, നവീകരണ ചുമതല ഏറ്റെടുത്ത ഉൗരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രവൃത്തി തുടങ്ങി. നവീകരണത്തിന് തോട്ടംഭൂമി
എടൂർ ∙ ആശങ്കപ്പെട്ടതു സംഭവിക്കുമോയെന്ന ഭീതിയിൽ എടൂർ വെമ്പുഴ തീരം നിവാസികൾ. അധികൃതരുടെ അനാസ്ഥയിൽ വെമ്പുഴ പാലം പണി ഇഴഞ്ഞുനീങ്ങിയതിനെ തുടർന്നു മണ്ണിട്ടുയർത്തി നിർമിച്ച താൽക്കാലിക സമാന്തരപാത തടഞ്ഞ് പുഴയിലെ വെള്ളക്കെട്ട് ഉയർന്നു. റോഡ് നിരപ്പിലേക്കു വെള്ളം ഉയർന്നതിനു പിന്നാലെ മണ്ണിടിയാൻ കൂടി തുടങ്ങി.
കാലിച്ചാനടുക്കം ∙ നീലേശ്വരം-ഇടത്തോട് മെക്കാഡം റോഡിൽ കാലിച്ചാനടുക്കം ടൗണിനു സമീപത്തെ വെള്ളക്കെട്ട് വാഹനങ്ങൾക്ക് അപകട ഭീഷണി ഉയർത്തുന്നു. റോഡിന്റെ അശാസ്ത്രീയ നിർമാണമാണ് വെള്ളം കെട്ടി നിൽക്കുന്നതിനു കാരണമെന്നും ആക്ഷേപമുണ്ട്.ഓവുചാലും നിർമിച്ചിട്ടില്ല. കാലിച്ചാനടുക്കം ടൗണില്നിന്നു ഇടത്തോട് ഭാഗത്തേക്ക്